KeralaLatest NewsNews

ഭാര്യയെ കൊലപ്പെടുത്തി പുതപ്പിനുള്ളിൽ പൊതിഞ്ഞു കട്ടിലിന് അടിയിൽ ഒളിപ്പിച്ച് മുങ്ങിയ ബിജേഷ് അറസ്റ്റിൽ

ഇടുക്കി: കാഞ്ചിയാറ്റിൽ അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ ഭർത്താവ് ബിജേഷ് അറസ്റ്റിൽ. കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. വനാതിർത്തിയിലുള്ള ഗേറ്റ് ബാറിന് സമീപത്തു നിന്നാണ് കുമളി സിഐയുടെ നേത്യത്വത്തിൽ പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു അനുമോളുടെ മൃതദേഹം കിടന്നിരുന്നത്. അനുമോളുടെ മൊബൈൽ ഫോൺ വിറ്റ് കിട്ടിയ പണവുമായി ബിജേഷ് കുമളി വരെ എത്തിയിരുന്നതായി പോലീസിന് മുമ്പ് വിവരം ലഭിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം ഭർത്താവ് ബിജേഷ് അനുമോളുടെ മൃതദേഹം മാറ്റാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിന് വാഹനം നൽകാൻ തയ്യാറായില്ല. പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button