23 December Thursday

നടുക്കടലില്‍ കോപ്റ്റര്‍ വീണു ; മന്ത്രി നീന്തി കരയിലെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 23, 2021

videograbbed image


അന്റാനനാറിവോ
ഹെലികോപ്‌റ്റര്‍ തകര്‍ന്ന് നടുക്കടലില്‍ വീണ മന്ത്രി രക്ഷപ്പെടാന്‍ നീന്തിയത് 12 മണിക്കൂര്‍. കിഴക്കന്‍ ആഫ്രിക്കയിലെ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിലെ പൊലീസ് മന്ത്രിയായ സെർജ് ഗെല്ലെയാണ് മരണമുഖത്തുനിന്ന് അത്ഭുതകരമായി നീന്തിക്കയറിയത്. മൂന്നു പതിറ്റാണ്ടോളം പൊലീസുകാരനായ 57കാരന്‍ ആഗസ്‌തിലാണ് മന്ത്രിയായത്. കോപ്റ്ററില്‍ ഒപ്പമുണ്ടായ വാറന്റ് ഓഫീസറും രക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

മഡ​ഗാസ്കര്‍ തീരത്ത് ചരക്കു കപ്പല്‍ മറിഞ്ഞ് 64 പേര്‍ മരിച്ചതിനു പിന്നാലെ സ്ഥലം സന്ദർശിക്കവെ തിങ്കളാഴ്ചരാത്രിയാണ് അപകടം. "രാത്രി 7.30 മുതൽ ചൊവ്വ രാവിലെ 7.30 വരെ  കര ലക്ഷ്യമാക്കി നീന്തി. എനിക്ക് മരിക്കാന്‍ സമയമായില്ല. അൽപ്പം തണുപ്പടിച്ചെന്നല്ലാതെ പരിക്കൊന്നുമില്ല' കരയിലെത്തിയ ഗെല്ലെ പ്രതികരിച്ചു.  തീരനഗരമായ  മഹംബോയിലാണ് മന്ത്രി നീന്തിയെന്തിയത്.

അനധികൃതമായി നൂറ്റിനാൽപ്പതോളം പേരുമായി യാത്രചെയ്ത ചരക്കുകപ്പലാണ് മഡ​ഗാസ്കര്‍ തീരത്ത്  ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയത്.  45പേരെ രക്ഷിച്ചു. ഇരുപതോളം പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top