KeralaLatest NewsNews

കിടക്ക വേണം, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി നല്‍കണം: ആവശ്യങ്ങളുമായി കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഫോണ്‍ തിരികെ വേണമെന്നാണ് രണ്ടാം പ്രതി മാത്യു ആവശ്യപ്പെട്ടത്

കോഴിക്കോട് : വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന കൂടത്തായ് കേസിലെ ഒന്നും രണ്ടും പ്രതികള്‍ പുതിയ ആവശ്യവുമായി കോടതിയിൽ. ജയിലില്‍ കിടക്ക വേണമെന്നു കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി കോടതിയെ അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി നല്‍കണമെന്നാണ് രണ്ടാം പ്രതി എംഎസ് മാത്യുവുവിന്റെ ആവശ്യം.

read also: മലയാള സിനിമയിലെ യുവതാരങ്ങൾക്കായി എത്തിച്ച കാരവാൻ പൊക്കി എംവിഡി
കിടക്ക അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ സൂപ്രണ്ട് ആണ് തീരുമാനമെടുക്കേണ്ടതെന്ന് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. ജോളിയുടെ ആവശ്യത്തിന് മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഫോണ്‍ തിരികെ വേണമെന്നാണ് രണ്ടാം പ്രതി മാത്യു ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. അങ്ങനെ ആണെങ്കിൽ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തണമെന്നായി മാത്യു. ഇതിന് ജയില്‍ സൂപ്രണ്ട് മുഖേന സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് കോടതി മറുപടി നല്‍കി. കേള്‍പ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button