കണ്ണൂർ > നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്‌തതിൽ ഉൾപ്പെട്ട മാവോയിസ്റ്റുകളിൽ ഒരാളെ കണ്ണൂരിൽനിന്ന് പിടികൂടി. തമിഴ്‌നാട് സ്വദേശി രാഘവേന്ദ്രയാണ് പിടിയിലായത്. വളപട്ടണം പൊലീസ് പിടികൂടിയ ഇയാളെ എൻഐഎക്കു കൈമാറി.
എടക്കര പൊലീസ് സ്റ്റേഷനിൽ 2017 സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്‌ത ശേഷം കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് ഒരു മാസം മുൻപാണ് എൻഐഎ ഏറ്റെടുത്തത്. തണ്ടർ ബോൾട്ടുമായുള്ള ഏറ്റു മുട്ടലിൽ കരുളായ് വനത്തിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരടക്കം 19 പേരാണ് കേസിലെ പ്രതികൾ.
മാവോയിസ്റ്റ് പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നേതൃനിരയിലുള്ളവരായിരുന്നു ക്യാമ്പിൽ. പിടിയിലായ രാഘവേന്ദ്രയിൽ നിന്നും വ്യത്യസ്‌ത പേരുകളിലുള്ള ആധാർ കാർഡ് പിടിച്ചെടുത്തു. ഗൗതം, രവി മുരുകേഷ് എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..