കോഴിക്കോട് > എൻഐഎയെയും ഇഡിയെയും കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമാക്കിയതായി പ്രശസ്‌ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. പത്രങ്ങളെയും ഇലക്‌ടോണിക് മാധ്യമങ്ങളെയും കേന്ദ്രം വിലയ്‌ക്കെടുത്തിരിക്കയാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ മത്സരമായി. ജനാധിപത്യം ഒരു ഗൂഢസംഘത്തിന്റെ നിയന്ത്രണത്തിലായി–- ചിന്ത രവീന്ദ്രൻ അനുസ്‌മരണ പ്രഭാഷണത്തിൽ പ്രശാന്ത് ഭൂഷൺപറഞ്ഞു.
വ്യാജഏറ്റുമുട്ടലുകളിലൂടെ എതിർശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്. പത്രാധിപരും കാർട്ടൂണിസ്‌റ്റുകളുമെല്ലാം അറസ്‌റ്റിലാകുന്നു. ജനാധിപത്യവിരുദ്ധമായ ഈ പ്രവണതകൾക്കെതിരെ പ്രതിരോധം ഉയർത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരായ കാളീശ്വരം രാജ്, ആർ വൈഗ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ ശശികുമാർ മോഡറേറ്റായി. എൻ എസ് മാധവൻ ചിന്ത രവിയെ അനുസ്‌മരിച്ചു. സക്കറിയ സ്വാഗതവും എം പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..