21 June Monday
കള്ളസത്യവാങ്മൂലം സമർപ്പിച്ചതിൽ പ്രോസിക്യൂട്ട്‌ ചെയ്യാൻ തീരുമാനിച്ചതിന് സുധാകരൻ പിന്നീട്‌ പലതരത്തിൽ ഉപദ്രവിച്ചെന്ന്‌ റിട്ട. ജഡ്‌ജി എം എ നിസാർ

ഇ പി ജയരാജൻ വധശ്രമക്കേസ്‌ ഗൂഢാലോചന : സുധാകരൻ ജാമ്യം നേടിയത്‌ കള്ളരേഖ ഹാജരാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കണ്ണൂർ
ഇ പി ജയരാജൻ വധശ്രമ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയവേ കെ സുധാകരൻ ജാമ്യം നേടിയത്‌ കള്ളസത്യവാങ്മൂല രേഖ സമർപ്പിച്ച്‌. വധശ്രമത്തിന്‌ ആന്ധ്രപ്രദേശിലെ കേസിൽ ഓങ്കോൾ കോടതിയിൽനിന്ന്‌ ജാമ്യം ലഭിച്ചെന്നും അതിനാൽ തിരുവനന്തപുരത്തെ അനുബന്ധക്കേസിലും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സുധാകരന്റെ വാദം. ജാമ്യ ഹർജി പരിഗണിച്ച  തിരുവനന്തപുരം പ്രിൻസിപ്പൽ ജഡ്‌ജി എം എ നിസാറിനു മുന്നിലാണ്‌ വ്യാജസത്യവാങ്‌മൂലം സമർപ്പിച്ചത്‌.  വധ ഗൂഢാലോചനയിൽ കേസെടുക്കാനാവശ്യപ്പെട്ട്‌ തിരുവനന്തപുരം ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഇ പി ജയരാജൻ നൽകിയ ഹർജിയിൽ അറസ്റ്റിലായി തിരുവനന്തപുരം സബ്‌ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണ്‌ എംഎൽഎകൂടിയായ കെ സുധാകരൻ കള്ളസത്യവാങ്മൂലംനൽകി ജയിൽ മോചിതനായത്‌.

ജനപ്രതിനിധി സത്യവാങ്‌മൂലരേഖയായി കോടതിയിൽ കളവ്‌ സമർപ്പിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ്‌ ജാമ്യം അനുവദിച്ചതെന്ന്‌ അന്ന്‌ ജാമ്യഹർജി പരിഗണിച്ച ജഡ്‌ജി എം എ നിസാർ ഓർക്കുന്നു. വ്യാജസത്യവാങ്‌മൂല രേഖ സമർപ്പിച്ച കാര്യം പ്രോസിക്യൂഷൻ  കോടതിയെ അറിയിച്ചതിനെത്തുടർന്ന്‌, സുധാകരനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ സെഷൻസ്‌ കോടതി തീരുമാനിച്ചു. ഇതിനെതിരെ  സുധാകരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി  തള്ളി. പിന്നീട്‌, സുപ്രീംകോടതിയിൽനിന്നാണ്‌ പ്രോസിക്യൂഷൻ നടപടിയിൽനിന്ന്‌ രക്ഷ നേടിയത്‌.

മുൻകൂർ ജാമ്യം അനുവദിക്കാത്തതിനാലും കള്ളസത്യവാങ്മൂല രേഖ സമർപ്പിച്ചതിന്‌ പ്രോസിക്യൂട്ട്‌ ചെയ്യാൻ തീരുമാനിച്ചതിലും സുധാകരന്‌ തന്നോട്‌ വ്യക്തിവിരോധമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പിന്നീട്‌ പലതരത്തിൽ ഉപദ്രവിച്ചെന്നും റിട്ട. ജഡ്‌ജി നിസാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top