Latest NewsNewsIndia

പിസയും സ്മാര്‍ട്ട് ഫോണും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ എത്തിച്ചുകൂടാ ?

ലെഫ്റ്റനന്റ് ഗവര്‍ണറോട് ചോദ്യം ഉന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് പിസയും സ്മാര്‍ട്ട് ഫോണും ഡ്രസും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് വീടുകളില്‍ റേഷന്‍ എത്തിച്ചുകൂടാ എന്ന ചോദ്യമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതിക്ക് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ ചോദ്യം ഉന്നയിച്ച് അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നത്.

Read Also : സ്പുട്‌നിക് വാക്‌സിൻ വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി മാൾട്ട കമ്പനി; വിശദ വിവരങ്ങൾ തേടി കേന്ദ്രത്തിന് കത്തയച്ച് ഹരിയാന

കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലെന്നാണ് ഇതിന് കാരണമായി ലെഫ്റ്റന്റ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. ശക്തരായ റേഷന്‍ മാഫിയ ഈ പദ്ധതി പൊളിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘നിങ്ങള്‍ റേഷന്‍ മാഫിയക്കൊപ്പം നില്‍ക്കുകയില്ലെങ്കില്‍ പിന്നെ ആരാണ് പാവങ്ങള്‍ക്കൊപ്പം നില്‍ക്കുക’ എന്നും കെജ്രിവാള്‍ ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ എല്ലാവരുമായി യുദ്ധത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനര്‍ജി, മഹാരാഷ്ട്ര, ഡല്‍ഹി, ഝാര്‍ഖണ്ഡിലെ കര്‍ഷകര്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ എന്നിവരുമായി കേന്ദ്രസര്‍ക്കാര്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ ജനങ്ങള്‍ നിരാശരാണ്. ഇത്തരത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്നാല്‍ നാം കോവിഡിനെ ചെറുക്കുന്നത് എങ്ങനെയാണ്? അദ്ദേഹം ചോദിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button