01 June Tuesday

കടമ്പ്രയാർ നദിയുടെ പുനരുജ്ജീവനത്തിന്‌ കർമ്മപദ്ധതി നടപ്പാക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021


തിരുവനന്തപുരം> ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടമ്പ്രയാര്‍ നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പി ടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ്‌ മുഖ്യമന്ത്രിയുടെ  മറുപടി

 രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ പ്രയോറിറ്റി (4) വിഭാഗത്തിലാണ് കടമ്പ്രയാര്‍ നദി ഉള്‍പ്പെടുന്നത്. ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം.

നദിയില്‍ നിന്നും എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചുവരുന്നു. പുഴയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഓക്‌സിജന്റെ അളവ് കുറവായി കാണുന്നു. കൂടാതെ കോളിഫോം അളവും കൂടുതലായി കാണുന്നുണ്ട്. സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയില്‍ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിലും ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നുണ്ടെന്നും മുഖ്യമരന്തി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top