ന്യൂഡൽഹി
മധ്യപ്രദേശിൽ മാർച്ച്–-ഏപ്രിൽ കാലയളവിൽ ലക്ഷത്തിലേറെ കോവിഡ് മരണമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി കമൽനാഥ്. ബിജെപി സർക്കാർ മരണംമറച്ചുവയ്‌ക്കുന്നു. ശ്‌മശാനങ്ങളിലെ കണക്കു പ്രകാരമാണ് ഈ നിഗമനമെന്നും കമൽനാഥ് പറഞ്ഞു. ഔദ്യോഗിക കണക്കില്‍ സംസ്ഥാനത്ത് 7315 കോവിഡ്മരണം മാത്രം.
മാർച്ച്–- ഏപ്രിൽ മാസങ്ങളിൽ 127503 സംസ്‌കാരം വിവിധ ശ്‌മശാനങ്ങളില്‍ നടന്നു. ഇതിൽ 80 ശതമാനവു കോവിഡ് മരണം. . കോവിഡ് മരണമെന്ന് സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്ന് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്–- കമൽനാഥ് പറഞ്ഞു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്നും മിശ്ര പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..