കോഴിക്കോട് > മലബാറിലെ ക്ഷീര സംഘങ്ങളില്‍നിന്ന് ഞായറാഴ്ച മുതല്‍ മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന--മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി നടത്തിയ ചര്‍ച്ചയിലാണ് മുഴുവന്‍ പാലും സംഭരിക്കാനുള്ള തീരുമാനം.
ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധ സദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, അങ്കണവടികള്‍ എന്നിവടങ്ങളിലൂടെ സര്‍ക്കാര്‍ തലത്തില്‍ പാല്‍ വിതരണത്തിനുള്ള നടപടിയുണ്ടാവും.
ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറമൊഴിച്ച് മറ്റു ജില്ലകളില്‍ പാലിന്റെയും ഇതര ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ പുരോഗതിയുണ്ട്. അതിനാല്‍ മില്‍മയുടെ എറണാകുളം, തിരുവനന്തപുരം യൂണിയനുകള്‍ മലബാറില്‍നിന്ന് പാല്‍ സ്വീകരിക്കാം എന്നറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ദിവസം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി നല്‍കാമെന്ന് തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറികളും സമ്മതിച്ചിട്ടുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഴുവന്‍ പാലും സംഭിക്കാന്‍ മില്‍മ തീരുമാനിച്ചതെന്ന് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണിയും എംഡി ഡോ. പി മുരളിയും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..