Latest NewsInternational

കടുത്ത സൈനിക നടപടിയുമായി ഇസ്രയേല്‍ ‍; പലസ്തീന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം: 20 പേർ കൊല്ലപ്പെട്ടു

ഗാസ അതിര്‍ത്തിയിലാണ് ഇസ്രയേലിന്‍റെ വ്യോമാക്രമണം നടന്നത്.

ജറുസലേം: അതിര്‍ത്തിമേഖലകളില്‍ പലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ കനത്ത തിരിച്ചടി യുമായി ഇസ്രയേല്‍. അതിര്‍ത്തിയില്‍ കലാപത്തിലൂടെ മുന്നേറിയ വിമതര്‍ക്കും പലസ്തീന്‍ ഭീകരര്‍ക്കുമെതിരെ ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസ അതിര്‍ത്തിയിലാണ് ഇസ്രയേലിന്‍റെ വ്യോമാക്രമണം നടന്നത്.

‘അടുത്ത ഏതാനും ദിവസം കൊണ്ട് ഇസ്രയേലിന്‍റെ പ്രഹരശേഷിയെന്താണെന്ന് ഹമാസ് തിരിച്ചറിയും. ഇനിയുള്ള ആക്രമണങ്ങള്‍ ഏതാനും നിമിഷത്തേക്കുള്ളതായിരിക്കില്ല. ദിവസങ്ങളോളം തങ്ങളുടെ തിരിച്ചടിയുണ്ടാകും.ഇനി ഒരു തിരിച്ചുപോക്കില്ല. പൂര്‍ണ്ണമായും ശാന്തമാക്കും വരെ സൈനിക നടപടി തുടരും’ ഇസ്രയേല്‍ സൈനിക വക്താവ് ഹിദായ് സില്‍ബര്‍ബാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ അതിര്‍ത്തികളില്‍ പലസ്തീന്‍ ഭീകരര്‍ വന്‍തോതില്‍ ഷെല്ലാക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയത്. അതിര്‍ത്തിയിലെ വിമതപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന രീതിമാറ്റണമെന്ന ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥന ഇന്നലെ പുറത്തുവന്നതിന് ശേഷമാണ് ഇസ്രയേലിന്‍റെ തിരിച്ചടി എന്നതും ശ്രദ്ധേയമാണ്.

പലസ്തീന്‍ ഭീകരര്‍ ഇസ്രയേലി ജനവാസ മേഖകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കാര്‍ തകര്‍ന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ വ്യോമാക്രമണം തീരുമാനിച്ചത്. എന്നാല്‍ തിരിച്ചടിയില്‍ ഗാസയിലേയും സാധാരണ ജനങ്ങളാണ് കൊല്ലപ്പെടുന്നതെന്നും പലസ്തീനെ രക്ഷിക്കണമെന്നും റംസാന്‍ കാലത്തെ ഇത്തരം ക്രൂരത അംഗീകരിക്കാനാ വില്ലെന്നും പലസ്തീന്‍ ഭരണകൂടം വ്യക്തമാക്കി.

 

 

Related Articles

Post Your Comments


Back to top button