Latest NewsNewsInternational

കോവിഡ് അതിവേഗത്തില്‍ പടരുന്നു, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകും

കാഠ്മണ്ഡു: കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് കൂടുതല്‍ പേര്‍ രോഗികളാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  നേപ്പാളില്‍
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെ.പി ശര്‍മ ഒലി.

Read Also : മാസ്‌ക് ധരിക്കാതെ ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് കോൺസ്റ്റബിൾ; 2000 രൂപ പിഴ ചുമത്തി പോലീസ്

‘സര്‍ക്കാര്‍ മുന്നോട്ട് വെച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്വയം സംരക്ഷിക്കാനും മറ്റുള്ളവര്‍ക്ക് സുരക്ഷയൊരുക്കാനും എല്ലാവരും തയ്യാറാകണം. മാര്‍ഗനിര്‍ദ്ദേശം പാലിച്ചാല്‍ ജനജീവിതം സാധാരണ പോലെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. സര്‍ക്കാര്‍ ഉടന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഒരു കിംവദന്തി പരക്കുന്നുണ്ട്, സര്‍ക്കാരിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ താത്പ്പര്യമില്ല. പക്ഷെ നമ്മള്‍ മറ്റ് രാജ്യങ്ങളെ മാതൃകയാക്കണം, പ്രത്യേകിച്ചും യൂറോപ്പിലെ വികസിത രാജ്യങ്ങളെ. കോവിഡിന്റെ ആദ്യതരംഗത്തിലും രണ്ടാംതരംഗത്തിലും രോഗികള്‍ കൂടുന്നതിനനുസരിച്ച് അവര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണമെങ്കില്‍ ജനങ്ങള്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് സാഹചര്യം വരുതിയിലാക്കണം.’ പ്രധാനമന്ത്രി ശര്‍മ ഒലി പറഞ്ഞു.

Related Articles

Post Your Comments


Back to top button