തണ്ണീർത്തടങ്ങളും ജലാശയങ്ങളും ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, നദീപുനരുദ്ധാരണം എന്നിവ സർക്കാർ അജൻഡയാക്കി. ഭവനരഹിതരില്ലാത്ത കേരളം എന്ന അജൻഡയിലേക്ക് അതിവേഗം മുന്നേറുന്നു. കൃഷിയും കൃഷിയിടങ്ങളും വീണ്ടെടുക്കാനായതിന്റെ ഫലം കൺമുന്നിലുണ്ട്. പ്രതിസന്ധികളെ തരണംചെയ്യാൻ, ചേർത്തുനിർത്താൻ ഒരു സർക്കാർ ഇവിടെയുണ്ടെന്ന സുരക്ഷിത ബോധം ജനങ്ങൾക്ക് നൽകാനായി.
മതനിരപേക്ഷ ഭാരതം നേരിടുന്ന വെല്ലുവിളികളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാനും ജനങ്ങളെ സജ്ജരാക്കാനും നേതൃത്വപരമായ പങ്കാണ് സർക്കാർ വഹിച്ചത്. കേരള മാതൃക ഇന്ത്യയിലാകമാനം പ്രാവർത്തികമാക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ താൽപ്പര്യം പ്രകടിപ്പിക്കുന്ന സ്ഥിതിയുണ്ടായി.
തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സർക്കാരിന്റെ തിളക്കമാർന്ന പ്രകടനത്തിന്റെ മാറ്റുകുറയ്ക്കുന്ന ദുഷ്ടലാക്കാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്. ഇത് അവർ സ്വയമേവ ചെയ്യുന്നതല്ല. കേന്ദ്ര രാഷ്ട്രീയ- ഭരണനേതൃത്വം രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുന്നതാണ്. ഇതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്‌ക്കുന്ന മ്ലേച്ഛകരമായ സമീപനമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്.
നല്ലതുചെയ്യുന്ന സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിൽ ബിജെപിയും യുഡിഎഫും ഒന്നിച്ച് നീങ്ങുകയാണ്. ചാഞ്ചാട്ടങ്ങൾ അധികാരമോഹത്തിനു വേണ്ടിയാണ്. വിശ്വസിക്കുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന സാമൂഹ്യ, സാമ്പത്തിക പുരോഗതിക്കുവേണ്ടിയുള്ള പോരാട്ടമാണ് രാഷ്ട്രീയം. അതിനിടയിൽ വീണുകിട്ടുന്ന അവസരം മാത്രമാണ് പാർലമെന്ററി രംഗം. അധികാരത്തിനുവേണ്ടി ചാഞ്ചാടുന്ന കോൺഗ്രസിന് വർഗീയ കക്ഷികളോട് സന്ധിചെയ്യാൻ മടിയില്ല. കോൺഗ്രസ് തുടർന്ന സാമ്പത്തിക നയങ്ങളാണ് ബിജെപി തീവ്രമായി നടപ്പാക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ മതേതര വെല്ലുവിളികളെ നേരിടാൻ, വർഗീയകക്ഷികൾക്ക് ബദലാകാൻ കോൺഗ്രസിനായിട്ടില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് ശക്തിപോരാ. ധാർമിക ബലവുമില്ല. ചരിത്രത്തിലാദ്യമായി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതുകൊണ്ടാണ് ബാലിശമായ പ്രസ്താവനകളും നീക്കങ്ങളും യുഡിഎഫിൽനിന്നും ബിജെപിയിൽനിന്നും ഉണ്ടാകുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു.
തയ്യാറാക്കിയത്: സണ്ണി മാർക്കോസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..