Latest NewsNewsIndia

പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും മജിസ്ട്രേറ്റിന് പരാതി

ലക്നൗ : പള്ളിയില്‍ നിന്ന് അഞ്ചുനേരം ബാങ്കുവിളിക്കുന്നത് യോഗ, ധ്യാനം, പൂജ, സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നതായി യു.പി മന്ത്രി. പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.പി ഗ്രാമവികസന, പാര്‍ലമെന്ററി കാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയാണ് ചൊവ്വാഴ്ച ബല്ലിയ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കി.

Read Also : അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരൻ ആത്മഹത്യ ചെയ്തു

‘അഞ്ച് തവണയാണ് ദിവസം നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുന്നത്. ഇത് യോഗ, ധ്യാനം, പൂജ, സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവ നിര്‍വഹിക്കാന്‍ എനിക്ക് തടസ്സം സൃഷ്ടിക്കുന്നു” തന്റെ മണ്ഡലത്തിലെ കജിപുര മദീന മസ്ജിദിന്റെ പേര് പരാമര്‍ശിച്ച്‌ എഴുതിയ പരാതിയില്‍ ശുക്ല പറഞ്ഞു. പള്ളിക്ക് സമീപം നിരവധി സ്‌കൂളുകള്‍ ഉണ്ടെന്നും അവരുടെ പഠനത്തിനും ബാങ്ക് വിളി തടസ്സമാകുന്നുണ്ടെന്നും ശുക്ല പറഞ്ഞു.

കഴിഞ്ഞ ദിവസം അലഹബാദ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവയും സമാനമായ പരാതി നല്‍കിയിരുന്നു. അതിരാവിലെ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനാല്‍ ഉറക്കം ശരിയാകുന്നില്ലെന്നും ഇത് ദിവസം മുഴുവന്‍ തലവേദനക്ക് കാരണമാകുന്നുവെന്നുമായിരുന്നു സംഗീതയുടെ പരാതി. ഉറക്കമില്ലാത്തത് തന്റെ ജോലിയെ ബാധിക്കുന്നുണ്ടെന്നും ബാങ്ക് വിളി ശബ്ദം ക്രമീകരിക്കണമെന്നും സംഗീത ആവശ്യപ്പെട്ടിരുന്നു.

Related Articles

Post Your Comments


Back to top button