തിരുവനന്തപുരം > കെഎസ്ആർടിസി അങ്കമായി യൂണിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂണിറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ പി ജോസിനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ഇയാൽക്കെതിരെ വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2016 ൽ ജീവനക്കാരിയെ ഐപി ജോസ്, ഓഫീസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരി അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അതിൻപ്രകാരം 2130/16 എന്ന എഫ്ഐആർ നമ്പരിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടക്കവെ 2016 നവംബർ 8 ന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത ജോസിനെ സസ്പെൻഡ് ചെയ്‌ത് ഇയാൾക്ക് കെഎസ്ആർടിസി കുറ്റപത്രം നൽകുകയും ചെയ്‌തു. കുറ്റപത്രത്തിന് നൽകിയ മറുപടി തൃപ്‌തികരമല്ലാത്ത സാഹചര്യത്തിൽ നടപടി ക്രമം പൂർത്തീകരിച്ച് സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ ഉത്തരവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..