ന്യൂഡൽഹി> രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 46,000 കടന്നു. 24 മണിക്കൂറിൽ 46, 951 രോഗികള്‍. 130 ദിവസത്തിന് ശേഷമുള്ള ഉയർന്ന രോഗസംഖ്യ. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടകം, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ രോഗികളില്‍ 84.49 ശതമാനവും. ചികിത്സയിലുള്ളത് 3,34,646 പേര്‍. 24 മണിക്കൂറിനിടെ 212 പേര്‍ കൂടി മരിച്ചു. 72 ദിവസത്തിന് ശേഷമാണ് ഇത്രയാളുകൾ മരിച്ചത്.
മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം. 24 മണിക്കൂറിൽ 30,593 രോഗികള്‍. ആകെ രോഗികള്‍ 24,79,682. ആകെ മരണം 53,399. ഔറംഗാബാദ്, അമരാവതി, ജൽനാ, പർഭാനി, യവാത്‌മൽ തുടങ്ങി 10 ജില്ലയിൽ രാത്രികർഫ്യു പ്രഖ്യാപിച്ചു. 31 വരെ തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും പ്രവേശനം പകുതിയാക്കി. പഞ്ചാബിൽ 24 മണിക്കൂറിൽ 2,669 പുതിയ രോഗികളും 44 മരണവും. ജലന്ധർ, മൊഹാലി, ലുധിയാന, ഹോഷിയാർപുർ, പട്യാല എന്നിവിടങ്ങളില്‍ രോഗവ്യാപനമേറി. ഡൽഹിയില്‍ 24 മണിക്കൂറിൽ 823 രോഗികള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..