കുവൈത്ത് സിറ്റി > കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെകെഎംഎയുടെ രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ (61) നിര്യാതനായി.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഫര്‍വാനിയ ആശുപത്രിയിലും പിന്നീട് മിഷ്‌റഫ് ആശുപത്രിയിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അല്‍ ജാബിര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റ ഭാര്യ സൗദ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കുവൈറ്റ് മലയാളി സമൂഹത്തിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും സഗീറിനെ തേടിയെത്തി. 2012 പ്രവാസി ഭാരതി (കേരള) അവാര്‍ഡും ഗര്‍ഷോം പ്രവാസി രത്‌ന അവാര്‍ഡും നേടി.
കുവൈത്തിലെ ഇക്വയറ്റ് പെട്രോകെമിക്കല്‍ കമ്പനിയില്‍ 1996 മുതല്‍ 2019 വരെ 23 വര്‍ഷക്കാലം സിഇഒ യുടെ എക്‌സിക്യൂട്ടീവ്ര് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അല്‍കൂത് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ എച്ആര്‍ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
മക്കള്‍: ഡോ. സുആദ്, സമ. മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..