Latest NewsNewsIndia

കര്‍ഷകനെ കുട്ടികളുടെ മുന്‍പിലിട്ട് കൊലപ്പെടുത്തി; ക്രൂരത തുടര്‍ന്ന് മാവോയിസ്റ്റ് ഭീകരര്‍

രാത്രി വീടിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറിയ ഭീകരര്‍ ഭാര്യയുടെയും മക്കളുടെയും കണ്‍മുന്‍പിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ക്രൂരത തുടര്‍ന്ന് മാവോയിസ്റ്റ് ഭീകരര്‍. പോലീസിന് വിവരം നല്‍കുന്നയാളെന്ന് ആരോപിച്ച്‌ പ്രദേശവാസിയെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തി. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൊത്തപ്പാലം ഗ്രാമത്തിലെ കര്‍ഷകനായ കോര പിലുക്കുവാണ് കൊല്ലപ്പെട്ടത്. രാത്രി വീടിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറിയ ഭീകരര്‍ ഭാര്യയുടെയും മക്കളുടെയും കണ്‍മുന്‍പിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിലുക്കു വീട്ടില്‍വെച്ചുതന്നെ കൊല്ലപ്പെട്ടു.

Read Also: പാലം കടക്കുവോളം നാരായണ… ഇ ശ്രീധരനെ തഴഞ്ഞ് മുഖ്യമന്ത്രി

പിലുക്കുവിന് മാവോയിസ്റ്റ് ഭീകരരില്‍ നിന്നും ഭീഷണി നിലനിന്നിരുന്നതായി കുടുംബം പറയുന്നു. പോലീസിന് വിവരം നല്‍കുന്നത് പിലിക്കുവാണെന്ന് ഭീകരര്‍ തെറ്റിദ്ധരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. അതേസമയം പിലുക്കു വിവരം നല്‍കുന്നയാളാണെന്ന ആരോപണം പോലീസും നിഷേധിച്ചു. നേരത്തെ മാവോയിസ്റ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു പിലുക്കു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്. ഇതിന്റെ വൈരാഗ്യവും കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം.

Related Articles

Post Your Comments


Back to top button