കുവൈറ്റ് സിറ്റി> നാല്‍പത്തഞ്ചു വര്‍ഷത്തെ പ്രവാസത്തിനു ശേഷം കുവൈറ്റ് വിട്ടുപോകുന്ന ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനും കുവൈറ്റിലെ പൗര പ്രമുഖനുമായ ആനന്ദ് കപാഡിയയ്ക്കു ഇന്ത്യന്‍ എംബസിയും കുവൈറ്റിലെ മറ്റു ഇന്ത്യന്‍ സംഘടനകളും ചേര്‍ന്ന് സംയുക്ത യാത്ര അയപ്പ് നല്‍കി.
''നാല്‍പത്തിയഞ്ച് വര്‍ഷക്കാലം കുവൈത്തില്‍ താമസിച്ചപ്പോള്‍ സാംസ്‌കാരിക, ബിസിനസ് രംഗത്ത് കുവൈത്തില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്,'' ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ബിസിനസും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന്റെയും ബന്ധങ്ങളുടെയും പുതിയ വഴികള്‍ വികസിപ്പിക്കുന്നതിലും പങ്കു വഹിച്ചതിന് ആനന്ദ് കപാഡിയയോട് അംബാസഡര്‍ സിബി ജോര്‍ജ് നന്ദി പറഞ്ഞു.
കോവിഡ് കാലത്തു ഐബിപിസി ചെയര്‍മാന്‍ എന്നനിലയില്‍ കുവൈറ്റിലെ മറ്റു നിരവധി സംഘടനകളുമായി യോജിച്ചു കുവൈറ്റില്‍ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി ആളുകളെ സഹായിക്കുന്നതില്‍ കപാഡിയ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു
ലത മങ്കേഷ്‌കര്‍, പങ്കജ് ഉദാസ് , സാക്കിര്‍ ഹുസൈന്‍, ഉസ്താദ് അംജദ് അലി ഖാന്‍, തുടങ്ങി നിരവധി പ്രമുഖരെ കുവൈറ്റ് സമൂഹത്തിനു പരിചയപ്പെടുത്തിയ കപാഡിയ, ദാര്‍ അല്‍ അത്തര്‍ ഇസ്ലാമിയ, കുവൈറ്റ് കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ കുവൈറ്റികള്‍ക്കു വേണ്ടി ഇന്ത്യന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുമുള്ള നിരവധി ബിസിനസ് നേതാക്കളുമായുള്ള സംവാദങ്ങളും കപാഡിയ കുവൈറ്റില്‍ സംഘടിപ്പിച്ചുണ്ട്.
കപാഡിയ തന്റെ പ്രസംഗത്തില്‍, കുവൈത്തിലെ തന്റെ ജീവിത യാത്രയില്‍ വര്‍ഷങ്ങളായി തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു.
ശശി തരൂര്‍ എംപി, കുവൈത്തില്‍ നിന്നുള്ള ടോണി ജഷന്‍മഹല്‍ (ഉപദേഷ്ടാവ് ഐബിപിസി), ചോജി ലാംബ (വൈസ് ചെയര്‍മാന്‍ ഐബിപിസി), ഡോ. വിനോദ് ഗ്രോവര്‍, ജ്യോതിഷ് ചെറിയാന്‍ (പ്രസിഡന്റ്, കലാ കുവൈറ്റ്), മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ (ആക്ടിങ് പ്രസിഡന്റ് കെഎംസിസി) പരിപാടിയില്‍ വിടവാങ്ങല്‍ സന്ദേശങ്ങള്‍ നല്‍കി, ഫലത്തില്‍ ധാരാളം സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഡോ. സുരേന്ദ്ര നായക്, ഡോ. സുശോവാന സുജിത് നായര്‍, നിക്‌സണ്‍ ജോര്‍ജ് അവരുടെ ഗാനം ആലപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..