Latest NewsNewsIndiaCrime

കാറിൽ നിന്ന് വലിച്ചിറക്കി, നടുറോഡിലിട്ട് വെട്ടിക്കൊന്നു; ദമ്പതികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം

അഭിഭാഷക ദമ്പതികളെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

തെലങ്കാനയിൽ അഭിഭാഷ ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെയാണ് കൊലപ്പെടുത്തിയത്. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഭരണ കക്ഷിയായ ടിആർഎസ് ആണെന്ന് കുടുംബം ആരോപിച്ചു.

Also Read:‘ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ല’; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകൾ ഏറ്റെടുത്ത് ശ്രദ്ധേയരായവരാണ് ഇരുവരും. ഹൈദരാബാദിൽ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ ആക്രമി സംഘം ഇവരെ തടഞ്ഞുനിർത്തി, കാറിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് നടുറോഡിലിട്ട ശേഷമായിരുന്നു കൊലപ്പെടുത്തിയത്. കൊടുവാൾ ഉപയോഗിച്ചാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്.

നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെ ആരേയും പിടികൂടാൻ കഴിഞ്ഞില്ല. കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താൽപര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദവും ഉണ്ടാക്കിയിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ കൊലപാതകത്തിന് പിന്നിൽ ടിആർഎസ് ആണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button