കോട്ടയം> പ്രശസ്ത സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. പാലാ സ്വദേശിയാണ് . പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തിയ തോമസ് കോട്ടുകപ്പള്ളി പിന്നീട് അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി. അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീതരംഗത്തേക്കെത്തിയത്.അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയകോട്ടുകപ്പള്ളി സംഗീതത്തില്‍ കൊടൈക്കനാല്‍ സ്‌കൂളിലെ അമേരിക്കന്‍ ടീച്ചേഴ്‌സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ സിക്‌സ്ത്ത് ഗ്രെയ്ഡും പാസായി.
ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004) ആദാമിന്റെ മകന്‍ അബു (2010 )എന്നീ സിനിമകളിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..