കൊച്ചി > സെക്രട്ടറിയറ്റ് പടിക്കല്‍ പൊലീസിനു നേരെ കെഎസ് യുക്കാര്‍ അഴിച്ചുവിട്ട അക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് മുക്കി. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ ലൈവായി നല്‍കിയെങ്കിലും പിന്നീട് ആ വീഡിയോയും മനോരമ പിന്‍വലിച്ചു.
പൊലീസുകാര്‍ക്ക് പരിക്കേറ്റതും കെഎസ് യു അക്രമം അഴിച്ചുവിട്ടതും മനോരമ ന്യൂസ് ഓണ്‍ലൈനില്‍ ആദ്യം വാര്‍ത്ത നല്‍കിയിരുന്നു. 'കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ച് സമരക്കാര്‍ രംഗത്തെത്തി. ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി' എന്നായിരുന്നു ആദ്യം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മനോരമ വാര്‍ത്ത എഡിറ്റ് ചെയ്തു. 'സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പൊലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. പൊലീസ് രണ്ടുതവണ ലാത്തിവീശി' എന്നാണ് പിന്നീട് നല്‍കിയ തലക്കെട്ട്. മനോരമയുടെ യുഡിഎഫ് 'കരുതല്‍' ഫെയ്‌സ്ബുക്ക് പേജിലെ എഡിറ്റ് ഹിസ്റ്ററിയില്‍ വ്യക്തമാകും.
ആസൂത്രിതമായി നടന്ന കെഎസ് യു ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് മനോരമ നടത്തിയത്. കെഎസ് യു നേതാവ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ വടി ഉപയോഗിച്ച് മുഖത്തടിക്കുന്ന
ചിത്രങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് അക്രമത്തിലുണ്ടായ പരിക്കെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമ ശ്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..