തലശേരി> തലശേരി മട്ടാമ്പ്രം, ചാലിൽ പ്രദേശത്തെ മയക്കുമരുന്ന‌് വിൽപനക്ക‌് പിന്നിൽ മുസ്ലിംലീഗ‌് പ്രവർത്തകരാണെന്ന‌് മുൻ ലീഗ‌് പ്രവർത്തകൻ കക്കൻ നൗഷാദ‌്. മയക്കുമരുന്നിന്റെ അമിത ഉപഭോഗത്തെ തുടർന്ന‌് യുവാവ‌് മരിച്ച സംഭവത്തിൽ തന്നെ കുടുക്കാൻ നോക്കുകയാണെന്നും നൗഷാദ‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.
12 വയസ‌് മുതൽ താൻ ലഹരി ഉപയോഗിക്കാൻ തുടങ്ങിയതാണ‌്. മുസ്ലിംലീഗിനുവേണ്ടി നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായി. പിന്നീടാണ‌് മയക്കുമരുന്ന‌് വിൽപന തുടങ്ങിയത‌്. മുസ്ലിംലീഗുകാരനാണ‌് തന്നെ വിൽപനക്കാരനാക്കിയത‌്.
പത്ത‌് വർഷം മയക്കുമരുന്ന‌് വിറ്റു. പത്ത‌് വർഷം തടവും അനുഭവിച്ചു. മയക്കുമരുന്ന‌് വിൽപന നിർത്തിയിട്ട‌് മൂന്ന‌് വർഷമായി. മയക്കുമരുന്ന‌് കഴിച്ച‌് യുവാവ‌് മരിച്ച സംഭവത്തിൽ യാതൊരു ബന്ധവുമില്ല. മട്ടാമ്പ്രം പ്രദേശത്ത‌് മയക്കുമരുന്ന‌് വിൽപന നടത്തുന്നവരിലേറെയും മുസ്ലിംലീഗ‌് പ്രവർത്തകരാണ‌്.
ലീഗുമായി ബന്ധപ്പെട്ടവരാണ‌് വിൽപനക്കാർ. പ്രാദേശിക ലീഗ‌് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ‌് എല്ലാവരും. അതിൽപെട്ട ആളുകളുടെ പേര‌് വിവരം പരസ്യമായി പറഞ്ഞതാണ‌്. മരിച്ച യുവാവിന‌് മയക്കുമരുന്ന‌് എത്തിച്ച‌് നൽകിയത‌് ലീഗ‌് കൗൺസിലറുടെ ബന്ധുവാണ‌്. മട്ടാമ്പ്രം, ചാലിൽ പ്രദേശത്ത‌് ധാരാളം ചെറുപ്പക്കാർ മയക്കുമരുന്ന‌് ഉപയാഗിക്കുന്നുണ്ടെന്നും കക്കൻ നൗഷാദ‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..