തിരുവനന്തപുരം
സിഡിറ്റിൽ 10 വർഷം സർവീസുള്ളവരെ ചട്ടപ്രകാരം ഈ സർക്കാർ സ്ഥിരപ്പെടുത്തിയതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്ത വ്യക്തി ഉൾപ്പെടെ 15 കോൺഗ്രസുകാരും. സാമൂഹ്യമാധ്യമം കൈകാര്യം ചെയ്ത ആഷിഷാണ് പട്ടികയിലുള്ളത്. ഇതിന് പുറമെ കോൺഗ്രസ് നേതാക്കളുടെ അടുത്ത ബന്ധുക്കളുമുണ്ട്.
സി–-ഡിറ്റിലെ നിയമനങ്ങൾ നിലവിൽ പിഎസ്‌സിക്ക് വിട്ടിട്ടില്ല. അതിനാലാണ് പത്തും 15ഉം വർഷം സർവീസുള്ളവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തിയത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 54 പേരെ സ്ഥിരപ്പെടുത്തി.
കോൺഗ്രസ് ഉന്നത നേതാക്കളുടെ ബന്ധുക്കളടക്കം പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം മറച്ചുവച്ചാണ് യുഡിഎഫ് പ്രചാരണം. കഴിഞ്ഞ ദിവസം നടത്തിയ സ്ഥിരപ്പെടുത്തലിൽ കുറഞ്ഞത് പത്ത് വർഷം സർവീസ് എന്നതാണ് ഏക മാനദണ്ഡം. അതിനാലാണ് അർഹരായ എല്ലാവരെയും സ്ഥിരപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..