KeralaLatest NewsNews

17കാരിയെ പീഡിപ്പിച്ചത് സഹോദരനടക്കം 12ഓളം പേര്‍; കൊല്ലത്തെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത് ഇങ്ങനെ

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

കൊല്ലം: കൊല്ലത്ത് 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരന്‍ ഉള്‍പ്പടെ നാലുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം പതിനൊന്നായി. പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സഹോദരനെ കൂടാതെ വെളിയം ചൂരക്കോട്‌ പനച്ചിവിള വീട്ടില്‍ വിഷ്‌ണു (19), മാരൂര്‍ പാറവിള പുത്തന്‍ വീട്ടില്‍ അനന്ദു പ്രസാദ്‌(20), പോച്ചക്കളം പ്രസൂന്‍ നിവാസില്‍ പ്രവീണ്‍ (20) എന്നിവരെയാണ്‌ ഞായറാഴ്ച പൂയപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസങ്ങളിലായി വര്‍ക്കല വെട്ടൂര്‍ സ്വദേശികളായ മിനിക്കുന്ന്‌ കോളനിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ്‌ നൗഫല്‍ (21), മേല്‍ വെട്ടൂര്‍ സബിമോള്‍ മന്‍സിലില്‍ മുഹമ്മദ്‌ സജ്‌ജാദ്‌ (19), തെങ്ങുവിള വീട്ടില്‍, അഹമ്മദ്‌ഷാ(21),നല്ലില സ്വദേശിയായ ഹൃദയ്‌ (19), പള്ളിമണ്‍ സ്വദേശി ജയകൃഷ്‌ണന്‍ (21), പഴഞ്ഞാലം സ്വദേശി റഫീഖ്‌ (22), നെടുമ്പന, മുട്ടക്കാവ്‌ സ്വദേശി അഭിജിത്‌ (21) എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്‌.

എന്നാൽ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വര്‍ക്കലയിലുണ്ടെന്ന് മനസിലായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വര്‍ക്കലയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ പെണ്‍കുട്ടി തിരികെ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഒരു കൗണ്‍സിലറുടെ സഹായത്തോടെ പെണ്‍കുട്ടിയില്‍നിന്ന് വിവരം ആരായാന്‍ ശ്രമിച്ചതില്‍നിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കുടുക്കിയതെന്ന് പോലീസ് മനസിലാക്കി.

Read Also: രാജ്യസഭയിൽ നിലപാട് വ്യക്തമാക്കാനൊരുങ്ങി മോദി; കാതോർത്ത് കർഷകർ

നല്ലില പഴങ്ങാലം ഉത്രാടം വീട്ടില്‍ ഹൃദയ്(19) എന്ന യുവാവുമായി പെണ്‍കുട്ടി ചാറ്റ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേര്‍ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഹൃദയ് ഉള്‍പ്പടെ നാലുപേരെ ഫെബ്രുവരി ഒന്നിന് പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പഴങ്ങാലം അമ്പിപ്പൊയ്ക, കോഴിക്കാല്‍ പുത്തന്‍ വീട്ടില്‍ റഫീഖ്(22), പള്ളിമണ്‍ ജെ. പി നിവാസില്‍ ജയകൃഷ്ണന്‍(22), മുട്ടയ്ക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഇനിയും കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായാണ് വിവരമെന്നും, അന്വേഷണം തുടരുന്നുവെന്നുമാണ് സൂചന.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button