KeralaLatest NewsNews

ബാഗിൽ സ്വർണമുണ്ടോ? മുന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ബാഗില്‍ നിന്ന് പിടികൂടിയത് 11 മൊബൈല്‍ ഫോണുകളും 2 പെന്‍ഡ്രൈവും

കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെയാണ് മുൻ യുഎഇ കോൺസുൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിച്ചത്.

തിരുവനന്തപുരം: വിവാദ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ബാഗില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും രണ്ട് പെന്‍ഡ്രൈവും കസ്റ്റംസ് പിടികൂടി. വിദേശത്തേയ്ക്ക് അയക്കാന്‍ എത്തിച്ചവയാണ് ബാഗുകളെന്നാണ് വിവരം. തിരുവനന്തപുരം എയര്‍ കാര്‍ഗോയിലെ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും പിടിച്ചെടുത്തത്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെയാണ് മുൻ യുഎഇ കോൺസുൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗുകൾ കസ്റ്റംസ് തുറന്ന് പരിശോധിച്ചത്.

Read Also: 3 വര്‍ഷമായി 10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; താഹയെ കുടുക്കി പോലീസ്

എന്നാൽ കോൺസുൽ ജനറൽ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഇവ യുഎഇയിൽ എത്തിക്കാനായാണ് വിമാനത്താവളത്തിൽ എത്തിച്ചത്. എന്നാൽ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാരിനെ കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് ശേഷമാണ് കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെ ബാഗേജ് പരിശോധിച്ചത്. പരിശോധന കസ്റ്റംസ് വീഡിയോയിൽ പകർത്തുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button