കുമ്പള ( കാസർകോട്)
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ ഒക്കച്ചങ്ങാതിയായ ബിജെപിയെ പിണക്കാതെ തുടങ്ങി. പ്രസംഗകരെല്ലാം സിപിഐ എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മാത്രം ലക്ഷ്യമിട്ടാണ് സംസാരിച്ചത്. കേന്ദ്ര സർക്കാരിനെയോ, ബിജെപിയെയോ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പറഞ്ഞ് പരാജയപ്പെട്ട നുണകൾ ഉദ്‌ഘാടനച്ചടങ്ങിലും ആവർത്തിച്ചു. കുമ്പളയിലെ ഉദ്‌ഘാടനത്തിൽ കേരളത്തിലെയും കർണാടകത്തിലെയും നേതാക്കൾ അണിനിരന്നിട്ടും മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എംപി എത്തിയില്ല. കോവിഡ് പ്രതിരോധ മാനദണ്ഡം ലംഘിച്ചായിരുന്നു പൊതുയോഗം. നൂറോളംപേർ അണിനിരന്ന വേദിയിൽ സീറ്റിന് പിടിവലിയുണ്ടായി. കിട്ടാത്തവർ വേദിയിലും എണിപ്പടിയിലും നിന്നു. യാത്രയുടെ കോ–-ഓഡിനേറ്റർ വി ഡി സതീശനുൾപ്പെടെ സദസിൽ ഇരിക്കേണ്ടിവന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർ മാസ്‌കും ധരിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..