Latest NewsNewsIndia

യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി ; മുന്നറിയിപ്പുമായി അധികൃതര്‍

കാടുകള്‍ക്ക് സമീപമുള്ള എല്ലാ കുഗ്രാമങ്ങളിലെയും ആദിവാസികള്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി

ഹൈദരാബാദ് : യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി. തെലുങ്കാനയിലെ കോമരംഭീരം അസീഫാബാദ് ജില്ലയിലാണ് നരഭോജി കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ച മുതല്‍ ദാഹെഗാവ് ബ്ലോക്കിലെ രാംപുര്‍ വനമേഖലയില്‍ കടുവയെ കണ്ടതായി ആദിവാസികള്‍ വനംവകുപ്പില്‍ അറിയിച്ചു.

പ്രണാഹിത നദി തീരത്തുള്ള കമ്മരഗാവ് ഗ്രാമത്തിന് സമീപത്ത് വച്ച് കടുവ കന്നുകാലികളെ ആക്രമിച്ചതായും അവര്‍ പറഞ്ഞു. കടുവയുടെ കാല്‍പാദം നിരീക്ഷിച്ച വനംവകുപ്പ് നവംബറില്‍ രണ്ട് പേരെ കൊന്ന കടുവയാണിതെന്ന് തിരിച്ചറിഞ്ഞു. കാടുകള്‍ക്ക് സമീപമുള്ള എല്ലാ കുഗ്രാമങ്ങളിലെയും ആദിവാസികള്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. കന്നുകാലികളെ മേയാനോ വനഫലങ്ങള്‍ ശേഖരിക്കാനോ വനങ്ങളില്‍ ആരും ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ നവംബറിലാണ് മൂന്ന് ആഴ്ചയ്ക്കിടെ യുവാവിനെയും യുവതിയെയും കടുവ കൊന്ന് തിന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button