28 January Thursday

യുവാവിനെ കുത്തിക്കൊന്ന സംഭവം കുടുംബ വഴക്ക്‌; നാല്‌ പേർ പൊലീസ്‌ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 28, 2021


കീഴാറ്റൂർ(മലപ്പുറം)>  ഓവുംപുറത്ത്‌ ആര്യാടൻ സമീ(29)റിനെ കുത്തിക്കൊന്ന സംഭവത്തിന്‌ പിന്നിൽ  രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്ക്. നേരത്തെയുണ്ടായിരു രാഷ്ട്രീയ പ്രശ്‌നം കുടുംബ വഴക്കായതാണെന്ന്‌ കാരണമെന്ന് പൊലീസ്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം പറഞ്ഞു.

ജനുവരി നാലിന് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കിഴക്കുപറമ്പൻ കുടുംബങ്ങളുടെ വീടിന് മുൻപിൽ പടക്കം പൊട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഇരുവീടുകളിലേയും ആളുകൾ ഇക്കാരണം പറഞ്ഞ് വാക്കേറ്റം പതിവായി. ഇടയ്ക്ക് സംഘർഷ സാധ്യത വരെ എത്തി.

തുടർന്ന് ബുധനാഴ്ച്ച രാത്രി സമീറിന്റെ പിതൃസഹോദരനും കിഴക്കുപറമ്പൻ കുടുംബത്തിലെ നിസാമും തമ്മിൽ പാണ്ടിക്കാട് ടൗണിൽ വാക്ക് തർക്കത്തിലേർപ്പെട്ടു. തുടർന്ന് നിസാമും ബാപ്പ മോയിനും ബന്ധുവായ അബ്ദുൽ മജീദും മറ്റൊരു ബന്ധുവും കൂടി ഒറവുംപുറത്ത് സമീറിന്റെ പിതൃസഹോദരനെ വീണ്ടും അക്രമിക്കാൻ എത്തി. ഇത് തൊട്ടടുത്ത കടയിൽ നിന്ന് കണ്ട സമീർ ഇവിടേക്കെത്തുകയും കുത്തേൽക്കുകയുമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന സമീറിന്റെ ബന്ധുവായ ഹംസയ്ക്കും കുത്തേറ്റു.

സംഭവത്തെ തുടർന്ന് കിഴക്കു പറമ്പൻ മോയിൻ, മകൻ നിസാം, അബ്ദുൽ മജീദ് എന്നിവരേയും നാലാമത്‌ ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം പറഞ്ഞു. വിശദമായ അന്വേഷണം നടത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും എസ്‌‌പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top