16 January Saturday

ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു; കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

വാഷിംഗ്ടണ്‍>  ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു. യുഎസ്, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. യു.എസ് (389,581) ബ്രസീല്‍ (207,095) ഇന്ത്യ (151,918), മെക്സിക്കോ (137,916), ബ്രിട്ടന്‍ (87,295), ഇറ്റലി (81,325) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കോവിഡ് മരണങ്ങളുണ്ടായത്. ഈ ആറ് രാജ്യങ്ങളിലാണ് ആഗോള മരണസംഖ്യയുടെ പകുതിയിലധികവും.

6,50,560 മരണങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും 5,42,410 മരണങ്ങള്‍ രേഖപ്പെടുത്തി. അമേരിക്കയിലും കാനഡയിലുമായി 407,090 പേര്‍ മരിച്ചു.

 വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് 2,000,066 പേരാണ്  മരിച്ചത്. കോവിഡ് മരണങ്ങള്‍ ഏറ്റവുമധികമുണ്ടായത് യൂറോപ്യന്‍ വന്‍കരയിലാണ്.

കോവിഡ് ആരംഭിച്ചത് മുതല്‍ ഇതുവരെ ലോകത്ത് 93,321,070 പേര്‍ക്ക് കോവിഡ് ബാധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒമ്പത് മാസത്തിന് ശേഷം സെപ്റ്റംബര്‍ 28 നാണ് കോവിഡ് മരണം 10 ലക്ഷം കടന്നത്. അതിനുശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയും നാല് മാസത്തിനുള്ളില്‍ ഒരു ദശലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top