തിരുവനന്തപുരം
പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോയാണ് ബജറ്റെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നോളജ് ഇക്കോണമി എന്ന സങ്കല്പം പുത്തൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അടിത്തറകളിൽ മുഖ്യമായി പരിണമിക്കും. വിദ്യാസമ്പന്നരുടെയും അതിലൂടെ വിമോചിതരായവരുടെയും ന്യായവും ജനാധിപത്യപരവുമായ അഭിലാഷങ്ങൾ കണക്കിലെടുത്ത് പരിഹരിക്കുന്നതിനുള്ള ഭാവനാപൂർണമായ പ്രസ്ഥാനമാണിത്.
കെ ഫോൺ വരുന്നതോടെ വീട്ടിലിരുന്നും തൊഴിൽ ഹബ്ബിലിരുന്നും ജോലി ചെയ്യുന്നവർ കൂടുന്നതും ഓരോ വീട്ടിലും ഓരോ ലാപ്ടോപ് നല്കുന്നതും കേരള സമൂഹത്തിന്റെ മുഖച്ഛായ മാറ്റും. കെ ഡിസ്കിന്റെ നേതൃത്വത്തിൽ നൈപുണി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതും വലിയ വ്യത്യാസം വരുത്തും.
ഉന്നതവിദ്യാഭ്യാസത്തിന് നല്കുന്ന ഊന്നലാണ് ഈ ബജറ്റിന്റെ ഏറ്റവും സന്തോഷകരമായ ഉള്ളടക്കം. അഞ്ഞൂറു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നല്കുന്നതും സർവകലാശാലാ നവീകരണത്തിന് 2000 കോടി രൂപ അനുവദിക്കുന്നതും വിവിധ കോഴ്സുകൾക്ക് അനുമതി നല്കുന്നതും ആയിരം പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതും വലിയ മാറ്റമാണ് വരുത്തുകയെന്നും അദ്ദേഹം ഫെയ്‌സ്‌ബുക് പോസ്‌റ്റിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..