12 January Tuesday
ഐസിയുവില്‍ പകുതിയും വെന്റിലേറ്ററുകളില്‍ 15 ശതമാനവും മാത്രമാണ് ഉപയോഗിച്ചത്‌

കേരളത്തിൽ ഒരിക്കൽപ്പോലും ആശുപത്രി നിറഞ്ഞില്ല ; പ്രതിരോധത്തിന്‌ സ്വീകരിച്ചത് ശാസ്ത്രീയമായ മാർഗം : കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


കോവിഡ് മഹാമാരിയുടെ ഏറ്റവും ഉയർന്ന അവസ്ഥ ഇല്ലാതാക്കാൻ  കഴിഞ്ഞതാണ്‌ കേരളത്തിലെ വിജയമെന്ന്‌ മന്ത്രി കെ കെ ശൈലജ.  പ്രതിരോധത്തിന്‌ ശാസ്ത്രീയമായ മാർഗമാണ് സ്വീകരിച്ചത്. എല്ലാവർക്കും കോവിഡ് വന്നുപോകട്ടെയെന്ന് കരുതിയില്ല. മറ്റാളുകളിലേക്ക് പകരാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതുകൊണ്ട്‌ മരണനിരക്ക് വളരെയധികം കുറയ്ക്കാനായി. ദിവസം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. ആ ഘട്ടങ്ങളിലെല്ലാം രോഗികളുടെ എണ്ണം പതിനായിരത്തിനകമാക്കി  പിടിച്ചു നിർത്തി.  ഒരിക്കൽപോലും ആശുപത്രി നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായില്ല.

ഐസിയുകളിൽ 50 ശതമാനവും വെന്റിലേറ്ററുകളിൽ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്‌സ് ക്വാറന്റൈനും ഫലപ്രദമായി നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ജീവൻ രക്ഷിച്ച സംസ്ഥാനമായും കേരളം മാറി. 

വാക്‌സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ  ഖോബ്രഗഡെ, എൻച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും  കേന്ദ്രസംഘവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top