ജക്കാർത്ത
ഇന്തോനേഷ്യയിൽനിന്ന് 62 പേരുമായി പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ വീണുതകര്‍ന്നു. ജക്കാര്‍ത്തയില്‍നിന്ന് ശനിയാഴ്ച പറന്നുയർന്ന സിര്‍വിജയ എയർ ബോയിങ് 737 വിമാനമാണ് നിമിഷങ്ങള്‍ക്കകം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. പശ്ചിമ കാളിമാന്താന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പുറപ്പെട്ടതാണ് വിമാനം. 62 യാത്രക്കാരിൽ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവുമുണ്ട്. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ ഉയരത്തില്‍വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്.
പറന്നുയർന്ന് നാല് മിനിറ്റിനകം വിമാനം കുത്തനെ വീഴുകയായിരുന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റയിൽനിന്ന് ലഭിക്കുന്ന വിവരം. നഗരത്തിന്റെ വടക്കുഭാഗത്ത് കടലില്‍ വിമാനത്തിന്റേതായി കരുതപ്പെടുന്ന അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി ബസാർനാസ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ ഭാഗത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. വിമാനം കടലിലേക്ക് പതിച്ചെന്നും പിന്നാലെ വന്‍ ശബ്ദം കേട്ടെന്നും ദൃക് സാക്ഷികളെ ഉദ്ധരിച്ച്ബിബിസി ഇന്തോനേഷ്യന്‍ ലേഖകന്‍ റിപ്പോര്‍ട്ടുചെയ്തു.കടലില്‍ തെരച്ചില്‍ തുടരുകയാണെന്ന് ഇന്തോനേഷ്യൻ ഗതാഗതമന്ത്രി അറിയിച്ചു.2018ൽ ജക്കാർത്തയിൽ ലയൺ എയർ വിമാനം കടലിൽ വീണ് 89 പേർ മരിച്ചു. പറന്നുയർന്ന് 12 മിനിറ്റിലായിരുന്നു അപകടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..