09 January Saturday

പുതിയ കേരളത്തിനായി നയരേഖ

എം വി പ്രദീപ്‌Updated: Friday Jan 8, 2021


തിരുവനന്തപുരം
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ ആരംഭദിവസത്തിൽ ഗവർണർ ആരീഫ്‌ മൊഹമ്മദ്‌ഖാൻ നടത്തിയ നയപ്രഖ്യാപനം പുതിയ കേരളത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയരേഖ. ജനപക്ഷ രാഷ്ട്രീയത്തിൽനിന്ന്‌ അണുവിട വ്യതിചലിക്കാതെ സർക്കാർ ഏത്‌ മഹാമാരിയിലും ജനക്ഷേമത്തിൽനിന്ന്‌ പിന്നോക്കം പോകില്ലെന്ന്‌ നയരേഖ വ്യക്തമാക്കി.

സർക്കാരിന്റെ ഈ നയം ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ രാഷ്ട്രീയഭേദമെന്യേ സ്വീകരിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴാണ്‌ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചത്‌. ഭരണഘടനാ ചുമതല ഓർമിപ്പിച്ച്‌ ഗവർണർ മുന്നറിയിപ്പ്‌ നൽകിയപ്പോൾ തന്നെ കേരളത്തിന്റെ സുസ്ഥിര വികസനമുന്നേറ്റത്തിനുള്ള മാഗ്‌നാകാർട്ടയ്‌ക്കെതിരെ പ്രതിഷേധം തുടർന്നാൽ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുമെന്നുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌ ഗവർണർ നൽകിയത്‌.

നിൽക്കക്കള്ളിയില്ലാതായ പ്രതിപക്ഷത്തിന്‌ സഭവിടുകയല്ലാതെ മാർഗമില്ലെന്നായി. കേരളത്തിന്റെ ജനക്ഷേമ പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ തകർക്കാൻ ശ്രമിക്കുന്നുവെന്ന്‌ ഗവർണർതന്നെ പറഞ്ഞുവച്ചപ്പോൾ ജനക്ഷേമ സർക്കാരിനെ തകർക്കാനുള്ള കേന്ദ്രഏജൻസികളുടെ തീവ്രശ്രമങ്ങൾക്ക്‌ കുടപിടിച്ച പ്രതിപക്ഷം ക്ഷീണിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ ക്ഷേമവും നാടിന്റെ സമഗ്ര വികസനവും ഉറപ്പുവരുത്തി രാജ്യത്തിന് ഉത്തമ മാതൃകയാണ് കേരളമെന്നാണ്‌ ഗവർണർ വ്യക്തമാക്കിയത്‌. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ കാലയളവിൽ ഒരാളെയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്നും അത് ലോകത്തോട് പറയുന്നതിൽ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞതോടെ ബഹളമുണ്ടാക്കുകയോ സഭ വിടുകയോ അല്ലാതെ മാർഗമില്ലെന്ന ഗതികേടിൽ പ്രതിപക്ഷവും എത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top