ലഖ്നോ: ഹാഥറസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി യു.പി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. 16 ഐ.എ.എസ് ഓഫീസർമാരുടേത് ഉൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റൽ ഉത്തരവിലാണ് ഹാഥറസിലെ ജില്ലാ മജിസ്ട്രേറ്റും ഉള്ളത്. ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സറിനേയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ലക്സറിനെ മിർസാപൂരിലെ ജില്ലാ മജിസ്ട്രേറ്റായാണ് നിയമിച്ചിരിക്കുന്നത്.
യു.പിയിലെ ജാൽ നിഗം അഡീഷൺ മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് ഹാഥറസിന്‍റെ ചുമതലയെന്ന് ഔദ്യോഗിക വക്താവ് അറിയിക്കുകയുണ്ടായി. തുടക്കം മുതൽ ഹാഥറസ് കേസിൽ കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹാഥറസ് മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയത്.
Post Your Comments