സിസ്റ്റർ അഭയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരല്ലെന്നും നിരപരാധികളാണെന്നും ഫോറന്‍സിക് വിദഗ്ധന്‍ കൃഷ്ണൻ ബാലേന്ദ്രൻ. കേസിലെ പ്രധാനവിഷയം രണ്ട് കന്യാസ്ത്രീകളുടെ വൈദ്യപരിശോധന തെളിവുകളായിരുന്നു. ഇവയിൽ സിസ്റ്റർ സെഫിയുടെ വൈദ്യശാസ്ത്രപരമായ തെളിവുകളേക്കാൾ കോടതി പ്രാധാന്യം നൽകിയത് സാക്ഷിമൊഴികൾക്കാണെന്ന് കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സിസ്റ്റർ അഭയയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റിയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ കോടതി പ്രാധാന്യം നൽകിയത് മൃതദേഹം ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ മൊഴിയിലാണ്. കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളെയാണ്. ഫോറന്‍സിക് വിദഗ്ധന്‍ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
"നിരീശ്വരത്വം" വാദിച്ചോണ്ട് നടക്കാത്ത ഒരു നിരീശ്വരവാദിയാണ് ഞാൻ. അതിന് കാരണവും ഉണ്ട്. തെളിവോ (evidence) യുക്തിയോ (logic)…
Posted by Krishnan Balendran on Thursday, December 31, 2020
Post Your Comments